Wednesday 15 June 2016

ഒരു കുറ്റം, പല ശിക്ഷ!


ഇമാം ശാഫിഈ(റ)യോട് ഒരു ചോദ്യം:
അഞ്ചു പേർ ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിലേർപ്പെട്ടു. ഒരാൾക്ക് വധശിക്ഷ, വേറൊരാൾക്ക് കല്ലേറ്, മറ്റൊരാൾക്ക് നൂറടി, ഇനിയുമൊരാൾക്ക് അമ്പതടി. അഞ്ചാമനെ വെറുതെ വിട്ടു. ഇതെങ്ങനെ?
മറുപടി: "ഒന്നാം പ്രതി ഇസ്‌ലാമിക രാജ്യത്ത് നിയമങ്ങൾ പാലിച്ചു ജീവിച്ചു കൊള്ളാമെന്ന വ്യവസ്ഥയിൽ സർക്കാർ സംരക്ഷണം പറ്റിക്കഴിയുന്ന ദിമ്മിയ്യാണ്. അവൻ മുസ്ലിം സ്ത്രീയെ വ്യഭിചരിക്കുന്നതോടെ കരാർ ലംഘനം ചെയ്യുന്നു, കൊല്ലപ്പെടുന്നു. രണ്ടാമനാകട്ടെ, നിയമപരമായ മാർഗങ്ങളിലൂടെ ലൈംഗികാസ്വാദനത്തിന് അവസരം കിട്ടിയവനാണ്. മൂന്നാമത്തെയാൾ അവിവാഹിതനായ സ്വതന്ത്രൻ. അടുത്തത് അടിമത്വത്തിന്റെ പരിധിയും പരിമിതികളുമുള്ളവൻ. അവസാനത്തെയാൾ ഭ്രാന്തനും ". (ത്വബഖാതു ശ്ശാഫിഇയ്യത്തിൽ കുബ്റാ 2/204).
## ഒരേ കുറ്റത്തിന് ഒരേ ശിക്ഷ എന്നത് പലപ്പോഴും നീതിയാവണമെന്നില്ല. പ്രതിയുടെ വിദ്യാഭ്യാസം, കുറ്റപ്രേരിതമായ സാഹചര്യം, മറ്റു പശ്ചാത്തലങ്ങൾ എന്നിവക്കൊത്ത് ശിക്ഷ മാറും.
visit: www.ajwibathulbukhari.blogspot.in

>> posted on 15/6/2016

0 comments:

Post a Comment